Compensation | ബസ് അപകടത്തിൽ കൈ നഷ്ടപ്പെട്ട യാത്രക്കാരന് 1.39 കോടി രൂപ നഷ്ടപരിഹാരം
● 2019 ഡിസംബറിലായിരുന്നു അപകടം.
● അപകടത്തിൽ ഇടത് കൈ തോളിൽ വെച്ച് അറ്റുപോയിരുന്നു.
● ജോലി ചെയ്യാൻ കഴിയാതായതോടെ ട്രിബ്യൂണലിൽ പരാതി നൽകി.
● പോലീസ്, ആശുപത്രി രേഖകൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമാണ് വിധി.
ബെംഗളുറു: (KasargodVartha) അഞ്ചുവർഷം മുമ്പ് സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം യാത്രക്കാരന് കൈ നഷ്ടപ്പെട്ട സംഭവത്തിൽ ഒന്നുകോടി 39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഉല്ലാസ്‌നഗർ സ്വദേശിയായ മഹേഷ് മാഖീജയ്ക്കാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (എംഎസിടി) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ട്രിബ്യൂണൽ അധ്യക്ഷൻ എസ്.ബി. അഗ്രവാളാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഡിസംബറിൽ മഹേഷ് മാഖീജ കല്യാണിൽ നിന്ന് അഹല്യാനഗറിലേക്ക് ഒരു സ്വകാര്യ ലക്ഷ്വറി ബസിൽ യാത്ര ചെയ്യുകയായിരുന്നു. അർദ്ധരാത്രിയിൽ മുർബാദിലെ ടോക്കാവഡെക്ക് സമീപമുള്ള സർവണേ ഗ്രാമത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് ഒരു ഹോട്ടലിൽ ഇടിച്ചു. ഈ അപകടത്തിൽ മഹേഷ് മാഖീജയുടെ ഇടത് കൈ തോളിൽ വെച്ച് അറ്റുപോയിരുന്നു.
അപകടത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതായ മഹേഷ് മാഖീജ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പരാതി നൽകി. ബന്ധപ്പെട്ട പൊലീസ് രേഖകൾ, ആശുപത്രി രേഖകൾ, മറ്റ് തെളിവുകൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ട്രിബ്യൂണൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുക ആദ്യം ഇൻഷുറൻസ് കമ്പനി പരാതിക്കാരന് നൽകണമെന്നും അതിനുശേഷം ഈ തുകയുടെ വിഹിതം ബസ് ഉടമയിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
A bus accident victim who lost his arm five years ago has been awarded 1.39 crore compensation by the Motor Accident Claims Tribunal. The accident occurred due to the negligence of a private bus driver.
#BusAccident, #Compensation, #Justice, #IndiaNews, #MACT, #LegalNews