city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragedy | 'സൈബർ തട്ടിപ്പിനിരയായി പെൻഷനും സമ്പാദ്യവും നഷ്ടമായി; മനോവിഷമത്തിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി'

Photo: Arranged

● സൈബർ തട്ടിപ്പിൽ 50 ലക്ഷം രൂപയിലധികം നഷ്ടമായി .
● മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു 
● ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മംഗ്ളുറു: (KasargodVartha) സൈബർ തട്ടിപ്പിൽ സമ്പാദ്യം നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഖാനപുര താലൂക്കിലെ നന്ദഗഡ സ്വദേശികളായ ഡിയാൻഗോ നസറെത്ത് (83) കഴുത്തറുത്തും ഭാര്യ പ്ലെവിയാന നസറെത്ത് (79) അമിതമായി പ്രമേഹ ഗുളികകൾ കഴിച്ചും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മരണകാരണം വ്യക്തമാക്കുന്ന ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളില്ലാതിരുന്ന ഈ ദമ്പതികൾ വാർദ്ധക്യത്തിലും വളരെ സ്നേഹത്തോടെയാണ് ജീവിച്ചിരുന്നതെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. മഹാരാഷ്ട്ര ഗവൺമെൻ്റ് സെക്രട്ടറിയേറ്റിൽ ജീവനക്കാരനായിരുന്ന ഡിയാൻഗോ വിരമിച്ച ശേഷം ഭാര്യയോടൊപ്പം ബീഡിയിലാണ് സ്ഥിരതാമസമാക്കിയിരുന്നത്. രണ്ട് ഏക്കർ സ്ഥലവും വീടും പെൻഷനുമായി അവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. സംഭവസ്ഥലം സന്ദർശിച്ച നന്ദഗഡ് പൊലീസ്, മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇംഗ്ലീഷിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൈബർ തട്ടിപ്പുകാർ ഡിയാൻഗോയെ വീഡിയോ കോൾ ചെയ്യുകയും അദ്ദേഹത്തിൻ്റെ ഫോട്ടോകൾ ഉപയോഗിച്ച് ആരോ സൈബർ തട്ടിപ്പ് നടത്തിയെന്നും അതിൻ്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഉയർന്ന ഉദ്യോഗസ്ഥൻ സംസാരിക്കുമെന്ന് പറഞ്ഞ് കോൾ മറ്റൊരാൾക്ക് കൈമാറി. അവരും ഡിയാൻഗോയെ ഭീഷണിപ്പെടുത്തി. പണം നൽകിയാൽ രക്ഷിക്കാമെന്ന് പറഞ്ഞ് ആദ്യം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി ഒരു ബാങ്ക് അക്കൗണ്ട് നമ്പറും ആർടിജിഎസ് സംവിധാനവും അവർ നൽകി. ഇത്തരത്തിൽ പലതവണ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ഏകദേശം 50 ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്.

സൈബർ തട്ടിപ്പുകാരുടെ നിർദ്ദേശപ്രകാരം ഡിയാൻഗോ നിക്ഷേപിച്ചിരുന്ന ഏഴ് ലക്ഷം രൂപയും വിരമിച്ചപ്പോൾ ലഭിച്ച അമ്പത് ലക്ഷം രൂപയും സ്വർണത്തിൽ നിക്ഷേപിച്ചതും പിന്നീട് നഷ്ടപ്പെട്ടു. തലേദിവസം ഡിയാൻഗോ തിരികെ വിളിച്ച നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഈ സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കേസ് നന്ദഗഡ് പോലീസ് സ്റ്റേഷനിൽ നിന്ന് ജില്ലാ സിഇഎൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സിഇഎൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച്, തട്ടിപ്പുകാർ വിളിച്ച നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

An elderly couple in Nandgad, Khanapur taluk, died by death after losing their savings and pension to cyber fraud. Dejango Nazareth (83) slit his throat, and his wife Pleviana Nazareth (79) overdosed on diabetes medication. A death note detailing their distress was found. They were defrauded of approximately ₹50 lakh after being threatened by cybercriminals via video calls. Police are investigating the case.

#CyberFraud #Death #ElderlyCouple #Karnataka #CyberCrime #OnlineScam

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub