Court Verdict | പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന കേസിൽ ഓടോറിക്ഷ ഡ്രൈവർക്ക് 2 വർഷം കഠിന തടവും 40,000 രൂപ പിഴയും
● 2019 ജൂൺ 6-ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● '15 കാരിക്കും മറ്റ് രണ്ട് കുട്ടികൾക്കും മുന്നിലാണ് നഗ്നതാ പ്രദർശനം നടത്തിയത്'.
● ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന കേസിൽ ഓടോറിക്ഷ ഡ്രൈവർക്ക് കോടതി രണ്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഇഖ്ബാലിനെ (38) യാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
നെക്രാജെ ചൂരിപള്ളത്ത് 2019 ജൂൺ ആറിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
15 വയസുള്ള പെൺകുട്ടിയെയും മറ്റ് രണ്ട് കുട്ടികളെയും ഓടോറിക്ഷയിൽ കൊണ്ടിറക്കിയ ശേഷം പെൺകുട്ടി ഓട്ടോ ചാർജ് നൽകുന്നതിനിടെ നഗ്നത പ്രദർശിപ്പിച്ചുവെന്നാണ് കേസ്.
പോക്സോ നിയമത്തിലെ 12 റെഡ് വിത് 11(i) വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354(എ)(iv) വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവുമാണ് വിധിച്ചത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ആദ്യ അന്വേഷണം അന്നത്തെ ബദിയഡുക്ക ഇൻസ്‌പെക്ടർ എം രാജേഷ് ആണ് നടത്തിയത്. പിന്നീട് ഇൻസ്‌പെക്ടർമാരായ മധുസൂദനൻ നായർ ടി, അനിൽകുമാർ എ എന്നിവരും അന്വേഷണം തുടർന്നു. അന്നത്തെ ബദിയഡുക്ക സബ് ഇൻസ്‌പെക്ടർ വി കെ അനീഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ പ്രിയ എ കെ കോടതിയിൽ ഹാജരായി.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
An auto-rickshaw driver has been sentenced to two years of rigorous imprisonment and fined ₹40,000 for exposing himself to underage girls. The verdict was delivered by the Kasaragod Fast Track Special Court.
#ChildAbuse, #CourtVerdict, #Kasaragod, #CrimeNews, #POCSO, #LegalNews