കവർച കേസിൽ 18 വർഷത്തിന് ശേഷം പൊലീസ് പിടിയിലായ പ്രതിയെ കുടുക്കിയത് വിരലടയാളം
Aug 19, 2021, 14:37 IST
2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളാർ പഞ്ചായത്ത് ഓഫിസിന് സമീപത്തെ റിട. അധ്യാപകൻ ജോർജ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതി ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ വിരലടയാള പരിശോധനയിൽ കവർച നടന്ന വീട്ടിലെ വിരലടയാളം ജോൺസന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കായി പൊലീസ് രഹസ്യമായി അന്വേഷണത്തിലായിരുന്നു. എന്നാൽ മാസങ്ങളോളം കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഒടുവിൽ പഴയ കേസുകളിൽ അന്വേഷണം നടത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ജോൺസൺ കുടുങ്ങിയത്. എസ് ഐ സലീമിന്റെ നേതൃത്വത്തിൽ പേരാവൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്ക് കാസർകോട്, കണ്ണൂർ ജില്ലകളിലായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Keywords: News, Robbery, Kasaragod, Kerala, Crime, Police, Top-Headlines, Case, Arrest, Investigation, Accused arrested after 18 years in robbery case.
< !- START disable copy paste -->